എറണാകുളം കലക്ട്രേറ്റിലെ വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചു

കൊച്ചി: എറണാകുളം കലക്ട്രേറ്റിലെ വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചു. ബില്ലിൽ കുടിശ്ശിക വരുത്തിയതിന് തുടർന്ന് വിച്ഛേദിച്ച വൈദ്യുതി ബന്ധമാണ് പുനഃസ്ഥാപിച്ചത്… കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരും കലക്ടറുമായി നടത്തിയ ചർച്ചയെ തുടർന്ന് രാവിലെ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരെത്തിയാണ് വൈദ്യുതി പുനഃസ്ഥാപിച്ചത് . കുടിശ്ശിക കുന്നുകൂടുമ്പോഴും കലക്ടറേറ്റിലെ വൈദ്യുതിക്കായി സ്ഥാപിച്ച സോളാർ പാനലുകൾ ഉപയോഗിക്കാതെ നശിക്കുകയാണ്.
രാവിലെ 10 മണിയോടെയാണ് എറണാകുളം കലക്ട്രേറ്റിലെ വൈദ്യുതി ബന്ധം പുനസ്ഥാപിച്ചത്. കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരും ജില്ലാ കളക്ടറുമായി നടത്തിയ ചർച്ചയെ തുടർന്നാണ് ഇന്നലെ ഊരിയ ഫ്യൂസുകൾ ഇന്ന് പുനസ്ഥാപിച്ചത്. 5 മാസത്തെ കുടിശ്ശിക തുകയായ 42 ലക്ഷം രൂപ മാർച്ച് 30നകം നൽകാമെന്നാണ് കെ.എസ്.ഇ.ബിയെ അറിയിച്ചിരിക്കുന്നത്.
മൈനർ ഇറിഗേഷനും ഇലക്ഷൻ ഓഫസും ഇന്നലെ തന്നെ ബില്ല് അടച്ച് വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചിരുന്നു. അതേസമയം കലക്ടറേറ്റിലെ വൈദ്യുതി ആവശ്യത്തിനായി സ്ഥാപിച്ച സോളാർ പാനലുകൾ ഉപയോഗശൂന്യമായി നശിക്കുകയാണ്. 2016ൽ 1.5 കോടി രൂപ മുടക്കിൽ നടപ്പാക്കിയ പദ്ധതിയിൽ നിന്ന് ഇതുവരെ വൈദ്യുതി ഉത്പാദിപ്പിച്ചിട്ടില്ല. പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ച 200 സോളാർ പാനലുകളും ഇതിനോടകം നശിച്ചു. പദ്ധതിയെ കുറിച്ച് പരിശോധിക്കുമെന്ന് കലക്ടർ എൻ എസ് കെ ഉമേഷ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

കേരള ബജറ്റ് 2025: പെൻഷൻകാർക്കും സർക്കാർ ജീവനക്കാർക്കും സന്തോഷം നൽകുന്ന പ്രഖ്യാപനങ്ങൾ!

രണ്ടാം പിണറായി സർക്കാരിന്റെ അവസാന സമ്പൂർണ ബജറ്റ് അവതരിപ്പിച്ച് ധനമന്ത്രി കെ.എൻ...

സാമ്പത്തിക അവലോകന റിപ്പോർട്ട് മുൻകൂട്ടി നൽകിയില്ല. വിമർശനവുമായി പ്രതിപക്ഷം.

ബജറ്റിന് മുന്നോടിയായി സഭയിലെ എല്ലാ അംഗങ്ങൾക്കും സാമ്പത്തിക അവലോകന റിപ്പോർട്ട് നൽകുന്നത്...

തൃശൂരിൽ പുതിയ DCC പ്രസിഡന്റ്; ചരടുവലിയുമായി മുതിർന്ന കോൺഗ്രസ് നേതാവ്

തൃശ്ശൂരിലെ ലോക്‌സഭ തെരഞ്ഞെടുപ്പ് തോൽവിയിൽ നേതൃത്വത്തിന് മനപ്പൂർവമായ വീഴ്ചയെന്ന് കെപിസിസി അന്വേഷണ...

തട്ടിപ്പു വീരൻ എങ്ങനെ പ്രധാനമന്ത്രിയെ കണ്ടു? സുരേന്ദ്രൻ വ്യക്തമാക്കണം: സന്ദീപ് വാര്യർ

പകുതി വില തട്ടിപ്പു കേസിലെ പ്രതിയായ അനന്തു കൃഷ്ണൻ എങ്ങനെ പ്രധാനമന്ത്രിയെ...