ജോസ്.കെ.മാണിയും വി.എൻ.വാസവനും കൊട്ടിക്കലാശത്തിന് എത്തിയില്ല; കോട്ടയത്ത് വിവാദം

കോട്ടയം: കോട്ടയത്ത് എൽഡിഎഫ് തെരഞ്ഞെടുപ്പ് കൊട്ടിക്കലാശത്തിന് മന്ത്രി വി.എൻ.വാസവനും ജോസ്.കെ.മാണിയും എത്താതിരുന്നതിനെ ചൊല്ലി വിവാദം. എൽഡിഎഫിലെ ഭിന്നതയാണ് ഇരുവരും വിട്ടു നിൽക്കാൻ കാരണമെന്ന് മോൻസ് ജോസഫ് എംഎൽഎ ആരോപിച്ചു . തോൽവി ഭയന്ന് യുഡിഎഫ് അനാവശ്യ വിവാദമുണ്ടാക്കാൻ ശ്രമിക്കുകയാണെന്ന് എൽഡിഎഫ് നേതൃത്വം പ്രതികരിച്ചു.

തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും കോട്ടയത്ത് രാഷ്ട്രീയ പോരിനു കുറവില്ല . എൽഡിഎഫിൻ്റെ കൊട്ടിക്കലാശത്തിൽ മന്ത്രി വി എൻ വാസവൻ്റെയും ജോസ് കെ മാണിയുടെയും അസാന്നിദ്യം ഉയർത്തിയാണ് പുതിയ വിവാദം. ഇരുവരും കോട്ടയം നഗരത്തിൽ നടന്ന കൊട്ടിക്കലാശത്തിൽ പങ്കെടുത്തിരുന്നില്ല. സിപിഎമ്മും കേരളാ കോൺഗ്രസ് എമ്മും തമ്മിലുള്ള അഭിപ്രായ ഭിന്നതയാണ് ഇതിനു കാരണമായി യുഡിഎഫ് ആരോപിക്കുന്നത്.

യുഡിഎഫ് ആരോപണം അടിസ്ഥാന രഹിതമെന്ന് കേരളാ കോൺഗ്രസ് എം ജില്ലാ പ്രസിഡൻ്റ് ലോപ്പസ് മാത്യു മീഡിയവണിനോട് പറഞ്ഞു. ഇടത് മുന്നേറ്റം ഭയന്ന് ബാലിശമായ ആരോപണം ഉന്നയിക്കുന്നതായും എൽഡിഎഫ് വിശദീകരിക്കുന്നു. കോട്ടയത്ത് കൊട്ടിക്കലാശം നടന്ന എല്ലാ ഇടങ്ങളിലും പോയതായി മന്ത്രി വി എൻ വാസവൻ പ്രതികരിച്ചു. പത്തനംതിട്ട മണ്ഡലത്തിൻ്റെ ചുമതല ഉണ്ടായിരുന്നതിനാൽ മുണ്ടക്കയത്താണ് കൂടുതൽ കേന്ദ്രീകരിച്ചതെന്നും മന്ത്രി. പാലായിൽ കൊട്ടിക്കലാശത്തിന് എത്തുമെന്ന് ജോസ് കെ മാണി അറിയിച്ചിരുന്നു. എന്നാൽ കടുത്ത തലവേദന മൂലം പരിപാടി ഒഴിവാക്കി വിശ്രമിച്ചതായാണ് കേരളാ കോൺഗ്രസ് എം നേതൃത്വത്തിൻ്റെ വിശദീകരണം.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

തൃശൂർ പോട്ടയിൽ പട്ടാപ്പകൽ ബാങ്ക് കൊള്ള. 15 ലക്ഷം രൂപ കവർന്നു.

പോട്ടയിലെ ഫെഡറൽ ബാങ്കിൽ പട്ടാപ്പകൽ കവർച്ച. ഹെൽമെറ്റ് ധരിച്ചെത്തിയ ആളാണ് ജീവനക്കാരെയും...

മണിപ്പൂരിന് ഒരു മുഖ്യമന്ത്രി വേണം: രാഷ്‌ട്രപതി ഭരണത്തെ എതിർത്ത് മെയ്‌തേയ് വിഭാഗം.

മണിപ്പൂരിലെ രാഷ്ടപതി ഭരണത്തെ എതിർത്തുകൊണ്ട് മെയ്‌തേയ് വിഭാഗം. ജനങ്ങൾ തിരഞ്ഞെടുത്ത എം...

നിർണായക സാക്ഷികൾ മൊഴിമാറ്റി: ചെന്താമരയെ ഭയന്നിട്ടെന്ന് അന്വേഷണ സംഘം.

നെന്മാറ പോത്തുണ്ടി കൊലക്കേസിലെ പ്രതി ചെന്താമരയ്‌ക്കെതിരെ മൊഴി കൊടുത്ത സാക്ഷികൾ കൂറുമാറി....

സഹപ്രവർത്തകരെ വെടിവച്ചുകൊന്ന ശേഷം സി ആർ പി എഫ് ജവാൻ ജീവനൊടുക്കി.

സ്വന്തം സർവീസ് റിവോൾവർ ഉപയോഗിച്ച് സഹപ്രവർത്തകരെ വെടി വെച്ച് കൊലപ്പെടുത്തിയ ശേഷം...