കപ്പലിന്റെ തകരാർ പരിഹരിക്കാൻ തുറമുഖത്തെ സൗകര്യങ്ങൾ; വരുമാനം രണ്ടര ലക്ഷം

വിഴിഞ്ഞം: സാങ്കേതിക തകരാറിനെ തുടർന്ന് വിഴിഞ്ഞം തുറമുഖത്ത് തുടർന്ന വിദേശചരക്ക് കപ്പലായ എം.ടി.എം.എസ്.ജി ഇന്നലെ വൈകിട്ട് അഞ്ചിന് തീരം വിട്ടു. തകരാർ പൂർണമായും പരിഹരിച്ചതിനെ തുടർന്നാണിത്. ബംഗ്ലാദേശിൽ നിന്ന് ഷാർജ തുറമുഖത്തേക്ക് പോയ ഗ്രേറ്റ് ഓപ്ഷൻ ഷിപ്പിംഗ് ലൈൻസ് ലിമിറ്റഡ് എന്ന കമ്പനിയുടെ കാലിയായ ഓയിൽ ടാങ്കർ 14നാണെത്തിയത്. തകരാർ പരിഹരിക്കുന്നതിനായി മുംബയ്,ഒഡിഷ എന്നിവിടങ്ങളിൽ നിന്നുമെത്തിച്ച സാങ്കേതിക വിദഗ്ദ്ധരെ ധ്വനി എന്ന ടഗ്ഗിൽ തിരികെ കരയിലെത്തിച്ചു. തുറമുഖത്തെ സൗകര്യങ്ങൾ ഉപയോഗിച്ചതിൽ മാരിറ്റൈം ബോർഡിന് 2.5 ലക്ഷത്തോളം രൂപ വരുമാനമായി ലഭിച്ചെന്ന് അധികൃതർ അറിയിച്ചു. വിഴിഞ്ഞം പർസർ എസ്.വിനുലാൽ,പോർട്ട് അസിസ്റ്റന്റ് കൺസർവേറ്റർ എം.എസ്.അജീഷ് മണി,ടഗ്ഗ് മാസ്റ്റർ ബിജുകുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു നടപടികൾ. സംസ്ഥാനത്തിന്റെ അഭിമാന പദ്ധതിയായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ആദ്യഘട്ട നിർമ്മാണം ദ്രുതഗതിയിൽ പുരോഗമിക്കുന്നു. 2024 മേയിൽ പൂർത്തിയാക്കാൻ ലക്ഷ്യമിട്ടിരിക്കുന്ന ആദ്യഘട്ടത്തിന്റെ 60 ശതമാനം പൂർത്തിയായി. ഒന്നാംഘട്ടത്തിൽ 800 മീറ്റർ ബർത്താണ് സജ്ജമാക്കുക. ഇതിൽ 400 മീറ്റർ പൂർത്തിയായി. ശേഷിക്കുന്ന 400 മീറ്രർ ജനുവരിയിൽ പൂർത്തിയാകും. ഈ മാസമാദ്യം പുലിമുട്ടിന്റെ നിർമ്മാണവും പുനരാരംഭിച്ചു. ആകെ 3000 മീറ്റർ നീളത്തിൽ നിർമ്മിക്കുന്ന പുലിമുട്ടിന്റെ 2345 മീറ്റർ പൂർത്തിയായിരുന്നു. തുറമുഖത്തെ കെട്ടിടങ്ങളുടെയെല്ലാം നിർമ്മാണപ്രവർത്തനം അന്തിമഘട്ടത്തിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

കേരള ബജറ്റ് 2025: പെൻഷൻകാർക്കും സർക്കാർ ജീവനക്കാർക്കും സന്തോഷം നൽകുന്ന പ്രഖ്യാപനങ്ങൾ!

രണ്ടാം പിണറായി സർക്കാരിന്റെ അവസാന സമ്പൂർണ ബജറ്റ് അവതരിപ്പിച്ച് ധനമന്ത്രി കെ.എൻ...

സാമ്പത്തിക അവലോകന റിപ്പോർട്ട് മുൻകൂട്ടി നൽകിയില്ല. വിമർശനവുമായി പ്രതിപക്ഷം.

ബജറ്റിന് മുന്നോടിയായി സഭയിലെ എല്ലാ അംഗങ്ങൾക്കും സാമ്പത്തിക അവലോകന റിപ്പോർട്ട് നൽകുന്നത്...

തൃശൂരിൽ പുതിയ DCC പ്രസിഡന്റ്; ചരടുവലിയുമായി മുതിർന്ന കോൺഗ്രസ് നേതാവ്

തൃശ്ശൂരിലെ ലോക്‌സഭ തെരഞ്ഞെടുപ്പ് തോൽവിയിൽ നേതൃത്വത്തിന് മനപ്പൂർവമായ വീഴ്ചയെന്ന് കെപിസിസി അന്വേഷണ...

തട്ടിപ്പു വീരൻ എങ്ങനെ പ്രധാനമന്ത്രിയെ കണ്ടു? സുരേന്ദ്രൻ വ്യക്തമാക്കണം: സന്ദീപ് വാര്യർ

പകുതി വില തട്ടിപ്പു കേസിലെ പ്രതിയായ അനന്തു കൃഷ്ണൻ എങ്ങനെ പ്രധാനമന്ത്രിയെ...