പുതുവർഷത്തിൽ യു.എ.ഇ ജീവനക്കാരെ കാത്തിരിക്കുന്നത് സന്തോഷവാർത്ത

ദുബൈ: പുതുവർഷത്തിൽ യു.എ.ഇയിലെ പകുതിയിലധികം കമ്പനികളും അടുത്തവർഷം ജീവനക്കാർക്ക് ശമ്പളം വർധിപ്പിക്കുമെന്നാണ് പ്രതീക്ഷ. ‘സാലറി ഗൈഡ് യു.എ.ഇ 2024’ എന്നപേരിൽ ബുധനാഴ്ച കൂപ്പർ ഫിച്ച് എന്ന സ്ഥാപനം പ്രസിദ്ധീകരിച്ച സർവേ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

എണ്ണയിതര മേഖലകൾ, പ്രത്യേകിച്ച് റിയൽ എസ്റ്റേറ്റ് രംഗത്തെ മികച്ച പ്രകടനത്തിന്‍റെ പിൻബലത്തിൽ സാമ്പത്തിക രംഗത്തുണ്ടായ അഭിവൃദ്ധിയാണ് ഇത്തരമൊരു നീക്കത്തിന് കമ്പനികളെ പ്രേരിപ്പിച്ചതെന്നാണ് സർവേ വിലയിരുത്തൽ. സർവേ പ്രകാരം രാജ്യത്തെ 53 ശതമാനം കമ്പനികൾ 4.5 ശതമാനംവരെ ശമ്പളം വർധിപ്പിക്കുമെന്നാണ് പ്രതീക്ഷ.

39 ശതമാനം കമ്പനികൾ അഞ്ചു ശതമാനംവരെ ശമ്പളം വർധിപ്പിക്കാൻ ഒരുങ്ങുമ്പോൾ പത്തിലൊരു ശതമാനം കമ്പനികൾ ആറു മുതൽ ഒമ്പതു ശതമാനം വരെ ശമ്പള വർധന നൽകിയേക്കും. 20ൽ ഒരു ശതമാനം കമ്പനികൾ 10 ശതമാനത്തിലധികം ശമ്പളം വർധിപ്പിക്കുമെന്ന സൂചനയും സർവേ ഫലം പങ്കുവെക്കുന്നു.

എന്നിരുന്നാലും, 21 ശതമാനം സ്ഥാപനങ്ങൾ 2024ൽ ശമ്പളം കുറച്ചേക്കും. രാജ്യത്ത് മികച്ച പ്രതിഭകൾക്കുള്ള വർധിച്ചുവരുന്ന ആവശ്യം കണക്കിലെടുക്കുമ്പോൾ ഇത് ആശ്ചര്യകരമാണെന്നും സർവേ വിലയിരുത്തുന്നു. കാൽ ശതമാനത്തിലധികം വരുന്ന കമ്പനികൾ വരുംവർഷത്തിൽ ശമ്പളം പുതുക്കുന്നത് സംബന്ധിച്ച് ഒരുവിധ ആലോചനയും നടത്തിയിട്ടില്ലെന്നാണ് പ്രതികരിച്ചത്.

അതേസമയം, കഴിഞ്ഞ വർഷത്തെ സാമ്പത്തിക വളർച്ചയായ 7.9 ശതമാനവുമായി താരതമ്യം ചെയ്യുമ്പോൾ യു.എ.ഇയുടെ സാമ്പത്തിക വളർച്ച മൂന്നു ശതമാനമായും കുറയും. എന്നാൽ, റിയൽ എസ്റ്റേറ്റ്, ട്രാവൽ ആൻഡ് ടൂറിസം, വ്യോമഗതാഗതം തുടങ്ങിയ എണ്ണയിതര മേഖലകൾ സാമ്പത്തിക വളർച്ചയെ മുന്നോട്ടുനയിക്കുന്നത് തുടരുമെന്നും കൂപ്പർ ഫിച്ച് പറയുന്നു.

2023ൽ 81 ശതമാനം കമ്പനികളും ശമ്പളം വർധിപ്പിക്കുകയോ മാറ്റം വരുത്തുകയോ ചെയ്തിട്ടില്ല. എട്ടു ശതമാനം കമ്പനികൾ 10 ശതമാനം വരെ ശമ്പള വർധന അനുവദിച്ചിട്ടുമുണ്ട്. 71 ശതമാനം കമ്പനികളും 2023ൽ ബോണസ് അനുവദിക്കാൻ ആലോചിച്ചപ്പോൾ 29 ശതമാനം കമ്പനികൾക്കും അത്തരമൊരു ആലോചനയും ഉണ്ടായിരുന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ഒറ്റ തെരഞ്ഞെടുപ്പ് പാർലമെന്‍ററി ജനാധിപത്യത്തെ അട്ടിമറിക്കാൻ വിമർശനവുമായി ഐ.എൻ.എൽ

കോഴിക്കോട്: ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ’ എന്ന ആർ.എസ്.എസ് അജണ്ട...

സി.പി.എം ഐ.എസിനേക്കാൾ വലിയ ഭീകരസംഘടന -കെ.എം. ഷാജി

തിരുവനന്തപുരം: ഐ.എസ്.ഐ.എസിനേക്കാൾ വലിയ ഭീകരസംഘടനയാണ് കണ്ണൂരിൽ പി.ജയരാജൻ നേതൃത്വം നൽകിയിരുന്ന സി.പി.എം...

പി. ജയരാജനും ടി.വി രാജേഷും വിചാരണ നേരിടാൻ പോവുന്നു -വി.ടി. ബൽറാം

പാലക്കാട്: മുസ്‍ലിം ലീഗ് പ്രവർത്തകൻ അരിയിൽ ഷൂക്കൂറിനെ കൊലപ്പെടുത്തിയ കേസിൽ സി.പി.എം...

ഓണ വിപണിയിലെ പരിശോധനകൾ; ഗുരുതരവീഴ്ചകൾ കണ്ടെത്തിയ 108 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവയ്പ്പിച്ചു

തിരുവനന്തപുരം : ഓണക്കാലത്ത് വിതരണം ചെയ്യുന്ന ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരവും സുരക്ഷയും...