കേരളത്തിന് ഇനി ഭീഷണി മുല്ലപ്പെരിയാർ..തകർന്നാൽ ഇല്ലാതാകുന്നത് ഈ ജില്ലകൾ!!

മുല്ലപ്പെരിയാർ ഡാമിനെ ചൊല്ലി കേരളവും തമിഴ്‌നാടും തമ്മിൽ തർക്കം തുടങ്ങിയിട്ട് കാലം കുറെയായി. പുതിയ അണക്കെട്ടു പണിത് തമിഴ്‌നാടിന് വെള്ളവും കേരളത്തിന് സുരക്ഷയും ഉറപ്പാക്കണം എന്നാണ് കേരളത്തിന്റെ ആവശ്യം.

വയനാടുണ്ടായ ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിൽ മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷയെപ്പറ്റി സമൂഹ മാധ്യമങ്ങളിൽ ചർച്ച സജീവമായിരിക്കുന്നു.
കേരളത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ പെയ്തപ്പോൾ മുല്ലപ്പെരിയാർ അണക്കെട്ടിന്റെ പ്രദേശത്തു മഴ താരതമ്യേന കുറവായിരുന്നു. എങ്കിലും മുല്ലപ്പെരിയാർ അണക്കെട്ടിന് ബലക്ഷയമുണ്ടെന്ന സംശയത്തിന്റെ ആകുലതയിലാണ് കേരളം. മുല്ലപ്പെരിയാർ അണക്കെട്ട് പൊട്ടിയാൽ ഉണ്ടാകാവുന്ന അപകടത്തിന്റെ ചിത്രങ്ങളും വീഡിയോകളും മറ്റും സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

പീരുമേട് താലൂക്കിൽ കുമിളി ഗ്രാമപഞ്ചായത്ത് പ്രദേശത്താണ് 129 വർഷം പഴക്കമുള്ള മുല്ലപ്പെരിയാർ അണക്കെട്ട്‌ സ്ഥിതി ചെയ്യുന്നത്. 1887 നും 1895 നും ഇടയിൽ ബ്രിട്ടീഷ് സർക്കാർ നിർമ്മിച്ച ഈ അണക്കെട്ടിന് 53.66 മീറ്റർ ഉയരവും 365.85 മീറ്റർ നീളവുമുണ്ട്. തമിഴ്നാട് സംസ്ഥാനം ജലസേചനം, കുടിവെള്ളം, വൈദ്യുതി തുടങ്ങി നിരവധി ആവശ്യങ്ങൾക്കായി ഡാം പ്രവർത്തിപ്പിക്കുകയും പരിപാലിക്കുകയും ചെയ്യുന്നു.

മുല്ലപ്പെരിയാറിന്റെ ചരിത്രം പരിശോധിച്ചാൽ
1882-ൽ മേജർ ജോൺ പെന്നിക്യുക്കിന്റെ നേതൃത്വത്തിൽ ആണ് അണക്കെട്ടിന്റെ നിർമ്മാണ പ്രക്രിയ ആരംഭിച്ചത്. 1895ൽ നിർമ്മാണം പൂർത്തിയാക്കി. ഇതിനിടയിൽ 1886-ൽ അന്നത്തെ തിരുവിതാംകൂർ മഹാരാജാവായിരുന്ന വിശാഖം തിരുനാൾ രാമവർമ്മയും ബ്രിട്ടീഷ് സെക്രട്ടറി ഓഫ് ഇന്ത്യ പെരിയാർ ഇറിഗേഷൻ വർക്‌സും തമ്മിൽ ഒരു പാട്ടക്കരാർ ഒപ്പുവച്ചു. 999 വർഷത്തേക്കായിരുന്നു കരാർ. സ്വാതന്ത്രാനന്തരം, കേരള സംസ്ഥാന സർക്കാർ 1886-ലെ കരാർ അസാധുവായി കണക്കാക്കുകയും അത് പുതുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. 1970ലെ സി അച്യുതമേനോൻ സർക്കാരിന്റെ കാലത്ത് പാട്ടക്കരാർ പുതുക്കി. പുതിയ കരാർ പ്രകാരം ഒരു ഏക്കറിൽ ഉൽപ്പാദിപ്പിക്കുന്ന വൈദ്യുതിയുടെ യൂണിറ്റിന് തമിഴ്‌നാട് സർക്കാർ നികുതി നൽകണം.

Mullaperiyar Dam, 19th-century artwork. Known at the time as the Periyar Dam, this dam was built from 1887 across the Periyar River in the state of Kerala in southern India. It opened in 1895. It is a gravity dam built from a brick-limestone concrete, and faced with rubble. The height is 54 metres, and its width is 365 metres. At its base, it is 42 metres thick, narrowing to 4 metres at the crest. Workers are seen on the crest and ascending scaffolding at right. 483 workers died during construction, from diseases such as malaria. Artwork from the 20th volume (second period of 1897) of the French popular science weekly ‘La Science Illustree’.

ഇനി മുല്ലപ്പെരിയാർ അണക്കെട്ടിനെ സംബന്ധിക്കുന്ന പ്രശ്നം എന്താണ് .. ഇരു സംസ്ഥാനങ്ങളിലും സംഘർഷങ്ങൾ എങ്ങനെ ഉടലെടുത്തു എന്ന് നോക്കാം ..

തുടക്കത്തിൽ, മുല്ലപ്പെരിയാർ അണക്കെട്ടിലെ പ്രശ്നം, പാട്ടത്തിന്റെ സാധുതയെ കേരളം വെല്ലുവിളിക്കുന്നതായിരുന്നു 1886 ലെ പാട്ടക്കരാർ അനീതി എന്നായിരുന്നു കേരളത്തിന്റെ നിലപാട്. എന്നിരുന്നാലും, 2009 മുതൽ, 129 വർഷം പഴക്കമുള്ള അണക്കെട്ടിന്റെ വർദ്ധിച്ചുവരുന്ന സുരക്ഷാ പ്രശ്‌നങ്ങളെക്കുറിച്ചും അത് തകർന്നാൽ അതിന്റെ ചുറ്റുപാടുമുള്ള ജനങ്ങൾക്കും സംസ്ഥാനത്തിനും മേലുള്ള ആഘാതവുമാണ് ഇപ്പോൾ പ്രധാന വിഷയമായി ഉന്നയിക്കുന്നത്.

കേരളത്തിലെ അഞ്ചു ജില്ലകളിലെ 30 ലക്ഷം ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്തു മുല്ലപ്പെരിയാർ ഡീക്കമ്മീഷൻ ചെയ്യണം അതായത് നിലവിലെ അണക്കെട്ട് പ്രവർത്തനരഹിതമാക്കി സമാന്തരമായി മറ്റൊരു അണക്കെട്ട് സൃഷ്ടിക്കണം എന്ന് പറഞ്ഞു കേരളം 2021ൽ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. പുതിയ അണക്കെട്ടു പണിതു തമിഴ്‌നാടിന് വെള്ളവും കേരളത്തിന് സുരക്ഷയും ഉറപ്പാക്കണം എന്നായിരുന്നു ആവശ്യം. പക്ഷെ കാര്യമായ നടപടികൾ ഒന്നും തന്നെ ഉണ്ടായില്ല. 1970-കളിൽ അണക്കെട്ടിൽ ആദ്യത്തെ ചില വിള്ളലുകൾ കണ്ടപ്പോൾ മുതൽ കേരളം അണക്കെട്ടിന്റെ സുരക്ഷയെ ഭയക്കുന്നുണ്ട്. മുല്ലപ്പെരിയാർ അണക്കെട്ടിനെച്ചൊല്ലിയുള്ള തർക്കം ഏറെ നാളായി ഇങ്ങനെ തുടരുകയാണ്.

ഇതിൽ കേരളം സ്വീകരിച്ച നിലപാട് പരിശോധിച്ചാൽ
1886ലെ കരാറിന്റെ അനീതിയും സാധുതയും ചൂണ്ടിക്കാട്ടി അണക്കെട്ട് ഡീകമ്മീഷൻ ചെയ്യണമെന്നാണ് കേരളത്തിന്റെ ആവശ്യം. മുല്ലപ്പെരിയാർ അണക്കെട്ടിന് ഘടനാപരമായ അപാകതകളുണ്ട്. തമിഴ്‌നാടിന് വെള്ളം നൽകുന്നതിനെ എതിർത്തിട്ടില്ലെങ്കിലും ജലനിരപ്പ് ഉയരുന്നത് ബുദ്ധിമുട്ടുണ്ടാക്കുമെന്ന് കേരള സർക്കാർ പറയുന്നു.
അതേസമയം തമിഴ്നാടിന്റെ നിലപാട് വ്യത്യസ്തമാണ് ..
വികസ്വര സംസ്ഥാനങ്ങൾക്ക് അന്യായമായി നികുതി ചുമത്താനുള്ള അത്യാഗ്രഹം കൊണ്ടാണ് നിലവിലെ അണക്കെട്ട് ഡീകമ്മീഷൻ ചെയ്ത് പുതിയ ഡാം പണിയാനുള്ള കേരളത്തിന്റെ നീക്കമെന്നാണ് തമിഴ്‌നാട് കരുതുന്നത്.

ഡികമ്മിഷൻ ചെയ്യണം ഡികമ്മിഷൻ ചെയ്യണം എന്ന് പറയുന്നതല്ലാതെ എന്തുകൊണ്ട് ഡികമ്മീഷൻ ചെയ്യാൻ കഴിയുന്നില്ല എന്നുള്ള ചോദ്യം വളരെ പ്രസക്തമാണ് ..
തമിഴ്നാട്ടിലെ ഭൂരിഭാഗം പ്രദേശങ്ങളും കൃഷിക്കും ദൈനംദിന ഉപയോഗത്തിനുമായി മുല്ലപ്പെരിയാർ അണക്കെട്ടിൽ നിന്നുള്ള വെള്ളത്തെയാണ് ആശ്രയിക്കുന്നത്. അണക്കെട്ട് ഡീകമ്മീഷൻ ചെയ്യണമെങ്കിൽ ആദ്യം ഈ പ്രദേശങ്ങളിലേക്ക് അനുയോജ്യമായ ജലവിതരണം ക്രമീകരിക്കണം. ഇതിനായി നിലവിലെ അണക്കെട്ട് ഡീകമ്മീഷൻ ചെയ്യുന്നതിന് മുമ്പ് അനുയോജ്യമായ സ്ഥലത്ത് പുതിയ അണക്കെട്ട് നിർമ്മിക്കേണ്ടതുണ്ട്.

പുതിയ അണക്കെട്ട് നിർമ്മിക്കുമ്പോൾ അതിന്റ മുകൾഭാഗം ഇപ്പോഴത്തെ അണക്കെട്ടിന് തുല്യമോ ഉയർന്നതോ ആയ ഉയരത്തിലായിരിക്കണം. അല്ലാത്തപക്ഷം ഇപ്പോഴുള്ള തുരങ്കവും ഫോർബേ ഡാമും ഉപയോഗിക്കാൻ കഴിയില്ല. അതിനാൽ, പുതിയ അണക്കെട്ട് പണിയാനുള്ള ഏറ്റവും നല്ല സ്ഥലം ഇപ്പോഴത്തെ ഡാമിനോട് കഴിയുന്നത്ര അടുത്തായിരിക്കും. അണക്കെട്ടിന് ചുറ്റുമുള്ള പാളികൾ ശിഥിലമായ പാറയാണ്, അതിനാൽ ഇപ്പോഴത്തെ അണക്കെട്ടിന് സമീപം സ്ഫോടനം നടത്തുന്നത് യുക്തിസഹമല്ല. എന്നാൽ യന്ത്രസാമഗ്രികൾ ഉപയോഗിക്കുകയാണെങ്കിൽ പാറ പൂർണമായും നീക്കം ചെയ്യപ്പെടാൻ ഏറെ സമയമെടുക്കും. നദികളുടെ പാത കുത്തനെയുള്ളതിനാൽ, അങ്ങനെ മുന്നോട്ട് പോകുമ്പോൾ, അണക്കെട്ടിന് ആവശ്യമായ ഉയരം കൂടും. ഇത് സംഭരണ ​​വിസ്തൃതി വർധിപ്പിക്കുന്നതിനും അധിക വനമേഖലയിൽ വെള്ളപ്പൊക്കത്തിന് ഇടയാക്കുകയും ചെയ്യും.

ഭൂചലനം കേരളത്തെ ഭയപ്പെടുത്തുന്ന സാധ്യതയാണ്. ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ, സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സസ് സ്റ്റഡീസ്, സെന്റര്‍ ഓഫ് റിമോട്ട് സെന്‍സിങ് എന്നീ സ്ഥാപനങ്ങളിലെ ഭൗമശാസ്ത്രജ്ഞര്‍ നടത്തിയ ഗവേഷണങ്ങളും പഠനങ്ങളും കേരളത്തില്‍ ഒട്ടാകെ റിക്ടര്‍ സെ്കയിലില്‍ 6.4 വരെ തീവ്രതയുള്ള ഭൂചലനങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത സ്ഥിരീകരിച്ചിട്ടുണ്ട്.

കേരളത്തിലെ ഭ്രംശമേഖലകളിൽ പ്രധാനപ്പെട്ടവ ഇടമലയാര്‍, പെരിയാര്‍, അച്ചന്‍കോവില്‍, തെന്മല, ബാവലി, കമ്പം, ഭവാനി, കബനി, ഹുന്‍സൂര്‍, മാട്ടുപ്പെട്ടി, കാവേരി, കണ്ണന്‍കുഴിത്തോട് എന്നിവയാണ്. ഇവയ്ക്കു എല്ലാം നിരവധി ചെറു വിള്ളലുകളുമുണ്ട്. ഈ വിള്ളലുകള്‍ മിക്കവയും പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നതിനാല്‍ ഏതെങ്കിലും ഒന്നില്‍ താരതമ്യേന തീവ്രതയുള്ള ഒരു ചലനമുണ്ടായാല്‍ അതിന്റെ പ്രതിഫലനം കൂടുതല്‍ സ്ഥലങ്ങളിലേക്കു വ്യാപിക്കും.

ഇപ്രകാരം, നിരവധി ഭ്രംശമേഖലകളുടെ സാമീപ്യവും അവയിലെ വിള്ളലുകളും റിക്ടര്‍ സെ്കയിലില്‍ 6.4 വരെ തീവ്രതയുള്ള ഭൂചലനങ്ങള്‍ വരാനുള്ള സാധ്യതയും ഒത്തുചേരുമ്പോള്‍ മുല്ലപ്പെരിയാറിന്റെ നിലനില്പ് അപകടകരം തന്നെയാണ്.

കിഴക്ക് ദൂരെയെവിടെയോ ആണ് സഹ്യനിലെ ശിവഗിരിക്കുന്നുകള്‍. അവിടെ, തണുപ്പിന്റെ കൂടാരത്തില്‍, രണ്ട് നീര്‍ച്ചാലുകള്‍ പിറവികൊള്ളുന്നു. വളര്‍ന്ന് വലുതായി വരുന്നു. ഒന്ന് മുല്ലയാര്‍, അടുത്തത് പെരിയാര്‍. രണ്ടും ചേര്‍ന്ന് മുല്ലപ്പെരിയാറായി. ആ പ്രവാഹത്തെ തടഞ്ഞുനിര്‍ത്താന്‍ അണക്കെട്ടുണ്ടായി. പിന്നീടത് ജനങ്ങള്‍ക്ക് ഭീഷണിയായി. രണ്ടു സംസ്ഥാനങ്ങള്‍ അതിന്റെ പേരില്‍ നിയമയുദ്ധം തുടങ്ങി. ഒടുവില്‍ സുപ്രീംകോടതിയുടെ കേസുകെട്ടുകളിലൊന്നില്‍ ചുരുണ്ടുകിടക്കുന്നു.
മുല്ലപ്പെരിയാര്‍ അണക്കെട്ട് ഒരു സൂചകമാണ്. ഇന്ത്യന്‍ രാഷ്ട്രീയാവസ്ഥയുടെ, സംസ്ഥാനങ്ങള്‍ തമ്മിലുള്ള ദുര്‍ബലമായ ബന്ധത്തിന്റെ സൂചകം. ഒരു മഹാദുരന്തത്തെ നിസ്സംഗമായി കാണുന്ന പ്രബുദ്ധ ജനതയുടെ ചിത്രം കൂടി അത് കാട്ടിത്തരുന്നുണ്ട്. അതിന്റെ സുരക്ഷിതത്വം സംബന്ധിച്ചാണ് കേരളവും തമിഴ്‌നാടും തമ്മില്‍ തര്‍ക്കം നടക്കുന്നത്. അണക്കെട്ട് സുരക്ഷിതമല്ലെന്ന് കേരളം. എത്രയോ സുരക്ഷിതമെന്ന് തമിഴ്‌നാട്.
തര്‍ക്കം മൂത്തപ്പോള്‍ കേന്ദ്രം ഇടപെട്ടു. കേന്ദ്രജലക്കമ്മീഷനെക്കൊണ്ട് പരിശോധിപ്പിച്ചു. തമിഴ്‌നാടിന് ശക്തമായ സ്വാധീനമുണ്ടായിരുന്ന കമ്മീഷനിൽ സത്യങ്ങള്‍ പലതും കണ്ടില്ല. തീരുമാനം കേരളത്തിനെതിരായി. വിഷയം കേരള ഹൈക്കോടതി വഴി സുപ്രീംകോടതിയില്‍. ജലക്കമ്മീഷന്റെ അളവുകോല്‍ അവിടെയും കേരളത്തിനെതിരായി. കേസില്‍ കേരളം തോറ്റു. 2006 ല്‍ ആയിരുന്നു ഇത്. മുല്ലപ്പെരിയാര്‍ അണക്കെട്ട് ഒരുപക്ഷേ, തകര്‍ന്നാലും സാരമില്ല, അവിടത്തെ വെള്ളം കൂടി താഴെയുള്ള ഇടുക്കി അണക്കെട്ട് താങ്ങിക്കൊള്ളുമെന്ന അബദ്ധവാദം അംഗീകരിക്കപ്പെട്ട വിധിയായിരുന്നു അത്. മുല്ലപ്പെരിയാര്‍ മുതല്‍ ഇടുക്കിവരെ ജനങ്ങള്‍ താമസിക്കുന്നുണ്ടെന്ന സത്യം പോലും കണക്കാക്കാതെയുള്ള വാദം കേരള പ്രതിനിധികള്‍ പോലും എതിര്‍ത്തിരുന്നില്ലെന്നതാണ് അത്ഭുതകരമായ കാര്യം.
കേസില്‍ തോറ്റെങ്കിലും ജനങ്ങളുടെ സുരക്ഷിതത്വം മുന്നില്‍ക്കണ്ട് കേരളം അണക്കെട്ട് സുരക്ഷാനിയമം പാസ്സാക്കിയത് പിന്നീടാണ്.

ഭൂമികുലുക്കങ്ങള്‍ അത്ര നിസ്സാരമല്ലെന്ന് സമീപകാല കാഴ്ചകള്‍ കാട്ടിത്തരുന്നു. ചലനങ്ങളുടെ ഇടവേളകള്‍ കുറഞ്ഞും വരുന്നു. പേടിക്കണം. മുന്‍കരുതലെടുക്കണം. ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ ഇടയ്ക്കിടെ അനുഭവപ്പെട്ടിരുന്ന ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം, പഴക്കം കൊണ്ട് സുരക്ഷാഭീഷണി ഉയര്‍ത്തുന്ന മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സമീപപ്രദേശമാണെന്നത് ആശങ്കയുടെ ആഴം കൂട്ടുന്നു.റിക്ടര്‍ സെ്കയിലില്‍ 6.5 ഓ അതിലധികമോ ശക്തി രേഖപ്പെടുത്തുന്ന ഭൂചലനമുണ്ടായാല്‍ മുല്ലപ്പെരിയാര്‍ അണക്കെട്ട് തകരുമെന്ന് ഐ.ഐ.ടി. ശാസ്ത്രജ്ഞരുടെ റിപ്പോര്‍ട്ടിലുണ്ട്.

മുല്ലപ്പെരിയാര്‍ സുരക്ഷാഭീഷണി ഉയര്‍ത്തുമ്പോഴെല്ലാം, ചര്‍ച്ചകളില്‍ നിറയുമ്പോഴെല്ലാം ബെസ്‌റ്റോവിന്റെ വാക്കുകള്‍ ഭീതിയോടെ ഓര്‍ക്കുന്ന വളരെക്കുറച്ച് പേരുണ്ടാകും. അണക്കെട്ട് സംബന്ധിച്ച തര്‍ക്കം സുപ്രീംകോടതിയിലും പുറത്തും ഇപ്പോള്‍ കൂടുതല്‍ സങ്കീര്‍ണമായി തുടരുമ്പോള്‍ 104 വര്‍ഷം മുമ്പ് തിരുവിതാംകൂറിന്റെ ബ്രിട്ടീഷുകാരനായ ചീഫ് എന്‍ജിനീയര്‍ എ.എച്ച്. ബെസ്‌റ്റോവ് നല്‍കിയ മുന്നറിയിപ്പ് അശ്രദ്ധമായി തള്ളാന്‍ കഴിയുന്നതല്ല. സ്ഥിതിഗതികള്‍ മനസ്സിലാക്കാതെ, മുല്ലപ്പെരിയാര്‍ ജലസംഭരണിയില്‍ അമിതമായി വെള്ളം സംഭരിച്ച്, അണക്കെട്ടിന് എന്തെങ്കിലും പ്രശ്‌നമുണ്ടായാല്‍ താഴെ പാര്‍ക്കുന്ന ജനങ്ങള്‍ക്കും അവരുടെ വസ്തുവകകള്‍ക്കും വന്‍നാശമുണ്ടാകുമെന്നായിരുന്നു ഈ മുന്നറിയിപ്പ്. നിശ്ചിത അളവിനപ്പുറം വെള്ളം നിറയ്ക്കുന്നത് അണക്കെട്ടിന് നന്നല്ലെന്ന് അദ്ദേഹം കണ്ടിരുന്നു. മുല്ലപ്പെരിയാര്‍ ജലനിരപ്പ് 132 അടിയില്‍നിന്ന് 142 ആയും അവിടെനിന്ന് 152 അടിയായും കൂട്ടാന്‍ വാശിപിടിക്കുന്നവര്‍ ഈ മുന്നറിയിപ്പിന്റെ വില അറിയുന്നേയില്ല.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

നാടിന് നോവായി ജെൻസൻ്റെ മരണം

കൽപ്പറ്റ: ചൂരൽമല ഉരുൾപൊട്ടലിൽ കുടുംബം നഷ്ടപ്പെട്ട ശ്രുതിയുടെ പ്രതിശ്രുത വരനും മരിച്ചു,...

വയനാട്: ദുരിതാശ്വാസത്തിൻ്റെ പേരിൽ അനധികൃത പിരിവ് നടത്തി കോൺഗ്രസ് പ്രവർത്തകൻ

കോഴിക്കോട്: വയനാട് ദുരിതാശ്വാസ ഫണ്ടിന്റെ  പേരിൽ അനധികൃത പിരിവ് നടത്തിയ കോൺഗ്രസ്‌...

ഹേമ കമ്മിറ്റി; സര്‍ക്കാരിന്‍റെ സമ്പൂര്‍ണ പരാജയം : വി. മുരളീധരന്‍

ഡല്‍ഹി: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സർക്കാരിനെതിരെയുള്ള ഹൈക്കോടതി പരാമര്‍ശം ആഭ്യന്തരവകുപ്പിന്‍റെ സമ്പൂര്‍ണ...

കേരള പൊലീസിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പുരസ്കാരം

ഡൽഹി: സ്ത്രീകൾക്കും കുട്ടികൾക്കും എതിരായി ഓൺലൈനിലൂടെ നടക്കുന്ന കുറ്റകൃത്യങ്ങൾ തടയുന്നതിന് സജീവമായ...