സി.പി.എം നേതാക്കളുടെ അഴിമതിപ്പണ നിക്ഷേപകേന്ദ്രങ്ങളായി സഹകരണ ബാങ്കുകൾ

തിരുവനന്തപുരം: കേരളത്തിലെ ചില സഹകരണ ബാങ്കുകൾ സി.പി.എം ഘടകങ്ങളുടെയും നേതാക്കളുടെയും അഴിമതിപ്പണ നിക്ഷേപകേന്ദ്രങ്ങളായി മാറിയിരിക്കുകയാണെന്ന് കെ.പി.സി.സി മാധ്യമ സമിതി അദ്ധ്യക്ഷൻ ചെറിയാൻ ഫിലിപ്പ്. കേരളത്തിലുടനീളം സി.പി.എം ജില്ലാ, ഏരിയ, ലോക്കൽ കമ്മറ്റികൾക്ക് നിരവധി ബാങ്കുകളിൽ രഹസ്യ അക്കൗണ്ടുണ്ട്.

സി.പി.എം നേതാക്കളിൽ പലരും ഭാര്യയുടെയും മക്കളുടെയും പേരിലാണ് അഴിമതിപ്പണം നിക്ഷേപിച്ചിട്ടുള്ളത്. കള്ളപ്പണ നിരോധന നിയമപ്രകാരം ഇവർക്കെതിരെ കേസെടുക്കേണ്ടതാണ്. സഹകരണ ബാങ്കുകളിലും സംഘങ്ങളിലും പണം നിക്ഷേപിക്കുന്നവരുടെ നിക്ഷേപ, പലിശ വിവരങ്ങൾ യഥാസമയം ആദായ നികുതി വകുപ്പിനെ അറിയിക്കണമെന്ന കേന്ദ്ര നിയമം പലയിടത്തും ലംഘിക്കപ്പെടുകയാണ്.

പലിശ വരുമാനത്തിന്റെ ടി.ഡി.എസ് നിക്ഷേപകരിൽ നിന്നും പിടിയ്ക്കുകയോ ആദായ നികുതി വകുപ്പിൽ അടക്കുകയോ ചെയ്യുന്നില്ല. പല സഹകരണ സംഘങ്ങളും ‘ബാങ്ക് ‘ എന്ന് അനധികൃതമായി നാമകരണം ചെയ്താണ് നിക്ഷേപ സമാഹരണവും വായ്പ തട്ടിപ്പും നടത്തുന്നത്. ചില സഹകരണ സംഘ ഭാരവാഹികൾ സ്ഥാപനത്തെ സ്വകാര്യ സ്വത്താക്കി മാറ്റി ദുർവിനിയോഗം ചെയ്യുകയാണ്. സി.പി.എം നേതാക്കളുടെ കുടുംബാംഗങ്ങളാണ് മിക്ക സഹകരണ ബാങ്കുകളിലെയും ജീവനക്കാർ.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

രാഹുൽ ​ഗാന്ധി പരാജയപ്പെട്ട ഉത്പന്നം : ​ഖാർ​ഗെയ്ക്ക് ജെ പി നദ്ദയുടെ മറുപടി

ഡൽഹി : രാഹുൽ ഗാന്ധിക്കെതിരെ നടക്കുന്ന വിദ്വേഷ പരാമർശമങ്ങശുമായി ബന്ധപ്പെട്ട് കോൺഗ്രസ്...

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്

കൊച്ചി : സംസ്ഥാനത്തെ സ്വർണ വിലയിൽ നേരിയ ഇടിവ്. ഇന്ന് പവന്...

അർജുനായുള്ള തിരച്ചിൽ നാളെ പുനരാരംഭിക്കും; ഡ്രഡ്ജർ ഇന്ന് ഷിരൂരിലെത്തിക്കും

കർണാടക: ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുൻ ഉൾപ്പെടെയുള്ളവർക്കായുള്ള തിരച്ചിൽ നാളെ പുനരാരംഭിക്കും....

വനിതാ ഡോക്ടറുടെ കൊലപാതകം : രണ്ടാം ഘട്ട ചർച്ചയും പരാജയം

കൊൽക്കത്ത : ആർജികാർ മെഡിക്കൽ കോളജ് വനിതാഡോക്ടറുടെ കൊലപാതകവുമായി ബന്ധപ്പെട്ട് നടത്തിയ...