വധശിക്ഷ റദ്ദാക്കി; ആമയൂർ കൂട്ടകൊലപാതക കേസിൽ സുപ്രീം കോടതിയുടെ വിധി.

പട്ടാമ്പി ആമയൂര്‍ ആമയൂർ കൂട്ടകൊലപാതക കേസിലെ പ്രതി റെജികുമാറിന്റെ വധശിക്ഷ സുപ്രീം കോടതി റദ്ദാക്കി. വധശിക്ഷ ശരിവെച്ച ഹൈക്കോടതി വിധിയും സുപ്രീം കോടതി റദ്ദാക്കി. ഭാര്യയെയും നാല് മക്കളെയും കൊലപ്പെടുത്തിയ കേസിലാണ് നടപടി. ജയിലിലായിരുന്ന കാലയളവില്‍ പ്രതിക്ക് മാനസാന്തരം സംഭവിച്ചിരിക്കുന്നു എന്ന് കാണിച്ചാണ് സുപ്രീംകോടതി വധശിക്ഷ റദ്ദാക്കിയത്. 2008ലാണ് പാല പറമ്പത്തോട്ട് റെജികുമാര്‍ ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയത്. ബലാത്സംഗക്കുറ്റത്തിനും കൊലപാതകക്കുറ്റത്തിനും ജീവപര്യന്തം ശിക്ഷ നൽകും. കേസിലെ ഏകപ്രതിയാണ് റെജികുമാര്‍.

ആമയൂർ കൂട്ടകൊലപാതക

2008 ജൂലൈ 8 മുതല്‍ 23 വരെയുളള ദിവസങ്ങളിലാണ് 5 പേരുടെയും കൊലപാതകം റെജികുമാര്‍ നടത്തിയത്. ജൂലൈ എട്ടിന് ഭാര്യ ലിസിയെ കൊലപ്പെടുത്തി. അമന്യയെയും അമലിനെയും ജൂലൈ പതിമൂന്നിനാണ് കൊലപ്പെടുത്തിയത്. അമലുവിനെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്നാണ് അന്വേഷണസംഘം കണ്ടെത്തിയത്. അമലുവിനെയും അമല്യയെയും ജൂലൈ 23നാണ് കൊലപ്പെടുത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

അൻവർ യു ഡി എഫിലേക്ക്; തൃണമൂലിനെ കേരളത്തിൽ ഒപ്പം കൂട്ടാൻ ഹൈക്കമാൻഡിന്റെ പച്ചക്കൊടി.

ഒടുവിൽ അൻവറിന്റെ യു ഡി എഫ് മുന്നണി പ്രവേശനം എന്ന ആഗ്രഹം...

തസ്ലീമ – ഷൈൻ ടോം ചാക്കോ ചാറ്റുകൾ ഡിലീറ്റ് ചെയ്ത നിലയിൽ; വീണ്ടെടുക്കാനുള്ള ശ്രമം നടത്തും.

ഹൈബ്രിഡ് കഞ്ചാവ് കേസിൽ പിടിയിലായ തസ്ലീമ സുൽത്താനയും ഷൈൻ ടോം ചാക്കോയുമായുള്ള...

കോട്ടയത്ത് അരും കോല. ഇന്ദ്രപ്രസ്ഥം ആഡിറ്റോറിയം ഉടമയും ഭാര്യയും വീടിനുള്ളിൽ മരിച്ച നിലയിൽ.

കോട്ടയം: തിരുവാതുക്കലിൽ ഇന്ദ്രപ്രസ്ഥം ആഡിറ്റോറിയം ഉടമയെയും ഭാര്യയെയും വീട്ടിനുള്ളിൽ മരിച്ച നിലയിൽ...

ഫ്രാൻസിസ് മാർപാപ്പ വിടവാങ്ങി. അന്ത്യം വത്തിക്കാനിലെ വസതിയിൽ.

ആഗോള കത്തോലിക്കാ സഭയുടെ തലവൻ ഫ്രാൻസിസ് മാർപാപ്പ അന്തരിച്ചു. വത്തിക്കാനിലെ വസതിയിൽ...