തലസ്ഥാനത്ത് സംഘർഷം; മാത്യൂ കുഴൽനാടന് പരിക്ക്

തിരുവനന്തപുരം: നവകേരള സദസിനെതിരെ കരിങ്കൊടി കാണിച്ച പ്രവർത്തകരെ പൊലീസ് ആക്രമിച്ചതിൽ പ്രതിഷേധിച്ച് നടത്തിയ കെഎസ്‌യു മാർച്ചിൽ സംഘർഷം. ഡിസിസി ഓഫീസിൽ നിന്ന് പൊലീസ് ആസ്ഥാനത്തേക്കായിരുന്നു മാർച്ച്. വഴിയിൽ കണ്ട നവകേരള സദസിന്റെ ഫ്ലക്സ് ബോർഡുകൾ തകർത്തുകൊണ്ടായിരുന്നു മാർച്ച്. വഴിമദ്ധ്യേ പൊലീസ് ബാരിക്കേഡുകൾ വച്ച് മാർച്ച് തടഞ്ഞു.

തുടർന്ന് പൊലീസും പ്രവർത്തകരുമായി സംഘർഷമുണ്ടായി. പൊലീസിന് നേരെ കെഎസ്‌യു പ്രവർത്തകർ‌ മുളകുപൊടി പ്രയോഗിച്ചു. പൊലീസ് ജലപീരങ്കി ഉപയോഗിച്ചു. ലാത്തിചാർജിൽ വനിതാ പ്രവർത്തകർ ഉൾപ്പെടെയുള്ളവർക്ക് പരിക്കേറ്റു. മാദ്ധ്യമ പ്രവർത്തകർക്ക് നേരെയും പൊലീസ് അതിക്രമമുണ്ടായി. മാത്യു കുഴനാടൻ എംഎൽഎയ്ക്കും പൊലീസ് മർദ്ദനമേറ്റു. കെഎസ്‍യു സംസ്ഥാന പ്രസിഡന്റ് ഉൾപ്പെടെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രവർത്തകരെ ബലം പ്രയോഗിച്ച് സ്ഥലത്ത് നിന്ന് മാറ്റാനുള്ള ശ്രമം നടക്കുകയാണ്.

പ്രതിഷേധക്കാരെ തല്ലിച്ചതച്ച മുഖ്യമന്ത്രിയുടെ ഗൺമാനെതിരെ നടപടി വേണമെന്നാണ് കെഎസ്‌യുവിന്റെ ആവശ്യം. നവകേരള സദസ് യാത്രയ്ക്കു നേരെ കരിങ്കൊടി കാട്ടിയ പ്രവർത്തകരെ തല്ലിച്ചതച്ച പൊലീസ് ഗുണ്ടായിസത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് കഴി‌ഞ്ഞദിവസം നടത്തിയ സെക്രട്ടേറിയറ്റ് മാർച്ച് പൊലീസുമായുള്ള ഏറ്റുമുട്ടലിൽ കലാശിച്ചിരുന്നു.

പ്രതിപക്ഷ നേതാവ് വി ഡി സതീശൻ മാർച്ച് ഉദ്ഘാടനം ചെയ്തതിനു പിന്നാലെ നവകേരള സദസ്സിന്റെ ബാനറുകൾ പ്രവർത്തകർ തല്ലിത്തകർക്കുകയായിരുന്നു. സെക്രട്ടേറിയറ്റ് വളപ്പിലേക്ക് ചാടിക്കയറാൻ ശ്രമിച്ചതോടെ പൊലീസ് ലാത്തിച്ചാർജ് നടത്തി. പ്രവർത്തകർക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചു. സമരത്തിന് നേതൃത്വം നൽകിയ യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെയുള്ളവർക്ക് പരിക്കേറ്റു. സെക്രട്ടേറിയറ്റിന്റെ മതിൽച്ചാടി കടക്കാൻ ശ്രമിച്ചു. പൊലീസ് പ്രതിരോധിച്ചതോടെ കല്ലേറ് നടത്തി. അഞ്ചുതവണ ജലപീരങ്കി പ്രയോഗിച്ചെങ്കിലും പിരിഞ്ഞുപോയില്ല. പലവട്ടം നടത്തിയ ലാത്തിച്ചാർജിൽ പലർക്കും പരിക്കേറ്റു. കാൽമുട്ടിന് പരിക്കേറ്റ യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാദ്ധ്യക്ഷൻ അബിൻ വർക്കിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വനിതാ പ്രവർത്തകയുടെ വസ്ത്രം പൊലീസ് വലിച്ചുകീറി.

രോഷാകുലരായ പ്രവർത്തകർ ബാരിക്കേഡിന് മുകളിൽ കയറി മുദ്രാവാക്യം മുഴക്കി. അതോടെ വീണ്ടും പൊലീസ് ലാത്തിച്ചാർജ് നടത്തി. അറസ്റ്റുചെയ്ത് നീക്കാൻ വന്ന പൊലീസ് ബസിന്റെ ചില്ല് തകർത്തു. വനിതകളുൾപ്പെടെയുള്ള പ്രവർത്തകരെ അറസ്റ്റുചെയ്ത് കയറ്റിയ ബസ് തടഞ്ഞു. ലാത്തിച്ചാർജ് നടത്തി പ്രവർത്തകരെ ഓടിച്ചശേഷം അറസ്റ്റ് ചെയ്തവരെ സായുധസേന ക്യാമ്പിലേക്ക് കൊണ്ടുപോയി. വനിതാ പ്രവർത്തകരെ പൊലീസ് ആക്രമിച്ചതിനെതിരെ രാഹുൽ മാങ്കൂട്ടത്തലിന്റെ നേതൃത്വത്തിൽ നടുറോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന അദ്ധ്യക്ഷൻ ഷാഫി പറമ്പിൽ,​ ഡിസിസി പ്രസിഡന്റ് പാലോട് രവി,​ എം. വിൻസെന്റ് എംഎൽഎ തുടങ്ങിയ നേതാക്കൾ മാർച്ചിൽ പങ്കെടുത്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ഒറ്റ തെരഞ്ഞെടുപ്പ് പാർലമെന്‍ററി ജനാധിപത്യത്തെ അട്ടിമറിക്കാൻ വിമർശനവുമായി ഐ.എൻ.എൽ

കോഴിക്കോട്: ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ’ എന്ന ആർ.എസ്.എസ് അജണ്ട...

സി.പി.എം ഐ.എസിനേക്കാൾ വലിയ ഭീകരസംഘടന -കെ.എം. ഷാജി

തിരുവനന്തപുരം: ഐ.എസ്.ഐ.എസിനേക്കാൾ വലിയ ഭീകരസംഘടനയാണ് കണ്ണൂരിൽ പി.ജയരാജൻ നേതൃത്വം നൽകിയിരുന്ന സി.പി.എം...

പി. ജയരാജനും ടി.വി രാജേഷും വിചാരണ നേരിടാൻ പോവുന്നു -വി.ടി. ബൽറാം

പാലക്കാട്: മുസ്‍ലിം ലീഗ് പ്രവർത്തകൻ അരിയിൽ ഷൂക്കൂറിനെ കൊലപ്പെടുത്തിയ കേസിൽ സി.പി.എം...

ഓണ വിപണിയിലെ പരിശോധനകൾ; ഗുരുതരവീഴ്ചകൾ കണ്ടെത്തിയ 108 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവയ്പ്പിച്ചു

തിരുവനന്തപുരം : ഓണക്കാലത്ത് വിതരണം ചെയ്യുന്ന ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരവും സുരക്ഷയും...