നിർണായക സാക്ഷികൾ മൊഴിമാറ്റി: ചെന്താമരയെ ഭയന്നിട്ടെന്ന് അന്വേഷണ സംഘം.

നെന്മാറ പോത്തുണ്ടി കൊലക്കേസിലെ പ്രതി ചെന്താമരയ്‌ക്കെതിരെ മൊഴി കൊടുത്ത സാക്ഷികൾ കൂറുമാറി. കൊലപാതകം നടത്തിയ ശേഷം ചെന്താമര വടിവാളുമായി നില്കുന്നത് കണ്ടു എന്ന് പറഞ്ഞ വീട്ടമ്മ, സുധാകരനെതിരെ ചെന്താമര വധഭീഷണി മുഴക്കിയത് കേട്ട് എന്ന് പറഞ്ഞ നാട്ടുകാരൻ, കൊലപാതക ദിവസം ചെന്താമരയെ വീട്ടിൽ കണ്ടു എന്ന് പറഞ്ഞ 2 നാട്ടുകാർ എന്നിവരാണ് കൂറുമാറിയത്. ചെന്താമര എന്ന കൊടും കുറ്റവാളിയോടുള്ള ഭയം മൂലമാണ് സാക്ഷികൾ കൂറുമാറുന്നതെന്നും അന്വേഷണ സംഘം പറഞ്ഞു.

ചെന്താമര

എന്നാൽ കൊലപാതകശേഷം ആയുധവുമായി ചെന്താമര നില്കുന്നത് കണ്ടു എന്ന് മൊഴി കൊടുത്ത പുഷ്പ അതിൽ ഉറച്ചു നിന്നു. പുഷ്പയെ കൊല്ലാൻ കഴിയാത്തതിന്റെ നിരാശ ചോദ്യം ചെയ്യലിൽ പങ്കുവെച്ചിരുന്നു എന്ന് അന്വേഷണ സംഘം പറഞ്ഞു. തന്റെ കുടുംബം തകർത്തത് പുഷ്പയാണെന്നും തൻ നാട്ടിൽ വരാതെ ഇരിക്കാൻ നിരന്തരം പരാതി നൽകിയതും പുഷ്പ്പയാണെന്നും ചെന്താമര പറഞ്ഞു. ചെയ്ത കുറ്റകൃത്യത്തിൽ ലവലേശം മനസ്താപമോ കുറ്റബോധമോ ഇല്ലെന്ന് പോലീസ് പറഞ്ഞു. ഇനി പുറത്തു ഇറങ്ങണം എന്ന ആഗ്രഹമില്ലെന്നും ഒരു 100 വർഷമെങ്കിലും തന്നെ ജയിലിലടക്കണമെന്നുമാണ് മജിസ്‌ട്രേറ്റിന്റെ മുന്നിൽ ഹാജരാക്കിയപ്പോൾ ചെന്താമര പറഞ്ഞത്. ജനുവരി 27 ന് ആയിരുന്നു പോത്തുണ്ടി പോയാണ് നഗർ നിവസിക്കുകളായ സുധാകരനെയും ലക്ഷ്മിയെയും ചെന്താമര വെട്ടി കൊലപ്പെടുത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

‘രണ്ടാം യാമം’ ഒഫീഷ്യൽ ട്രയിലർ പ്രകാശനം ചെയ്തു.

നേമം പുഷ്പരാജ് സംവിധാനം ചെയ്യുന്ന രണ്ടാം യാമം എന്ന ചിത്രത്തിൻ്റെ ട്രയിലർഫെബ്രുവരി...

ഡൽഹി ആര് ഭരിക്കും? എല്ലാ കണ്ണുകളും ഈ നേതാവിലേക്ക്….!

27 വർഷങ്ങൾക്ക് ശേഷം രാജ്യതലസ്ഥാനത്ത് ഭരണം ലഭിച്ചിട്ടും മുഖ്യമന്ത്രിയെ തീരുമാനിക്കാനാകാതെ ബിജെപി....

പാർട്ടി വിദ്യാഭ്യാസത്തിന്റെ കുറവ്, ബാധിക്കുന്നത് സി പി ഐ യെ: ബ്രാഞ്ച് സെക്രട്ടറിമാർക്ക് സ്വയം വിമർശന കത്തുമായി ബിനോയ് വിശ്വം.

സി പി ഐ പാർട്ടി കോൺഗ്രസിന് മുന്നോടിയായുള്ള ബ്രാഞ്ച് സമ്മേളനങ്ങൾ നടക്കാനിരിക്കെ...

മവാസോ സ്റ്റാർട്ടപ്പ് ഫെസ്റ്റിവലിലേക്ക് തരൂരിനെ ക്ഷണിച്ചു ഡി വൈ എഫ് ഐ; അസൗകര്യങ്ങൾ കാരണം എത്താനാവില്ലെന്നു മറുപടി.

ഡി വൈ എഫ് ഐ സംഘടിപ്പിക്കുന്ന സ്റ്റാർട്ട് അപ്പ് ഫെസ്റ്റിവലായ 'മവാസോ'യിലേക്ക്...